Saturday, January 5, 2013


രംഗകല
രംഗകലകളെ രണ്ടായി തരാം തിരിക്കാം. അനുഷ്ഠാനകല, ആസ്വാദ്യകല.
അനുഷ്ഠാനകല: ദൈവാരാധനയുമായി ബന്ധപ്പെട്ട കര്‍മ്മങ്ങള്‍ നിര്‍വഹിക്കാനുള്ള വിധികള്‍, ചടങ്ങുകള്‍, അനുഷ്ഠാനമുറകള്‍ എന്നിവയുടെ ഭാഗമായി മനുഷ്യസമൂഹം താളം നൃത്തം സംഗീതം ചിത്രകല തുടങ്ങിയവ കൂടി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ രൂപം കൊണ്ട ദൃശ്യ-ശ്രാവ്യാവിഷ്കാരങ്ങളെയാണു അനുഷ്ഠാനകലകള്‍ എന്ന പേരുകൊണ്ടര്‍ഥമാക്കുന്നത്. കേവലം വിനോദം മാത്രം മുന്‍നിര്‍ത്തിയല്ലാതെ ആരാധനാക്രമങ്ങളുടെ ഭാഗമായി ഓരോ ആചാരങ്ങള്‍ കലാപരതയോടെ അനുഷ്ഠിക്കുമ്പോഴാണ്‌ അവ അനുഷ്ഠാനകലകളായിത്തീരുന്നത്. സാമൂഹ്യാചാരങ്ങളോടോ മതപരമായ ചടങ്ങുകളോടോ ബന്ധപ്പെടുത്തി അനുഷ്ഠിക്കുന്ന എല്ലാകലാരൂപങ്ങളെയും അനുഷ്ഠാനകലകളുടെപരിധിയില്‍ പെടുത്തുന്നു. (കൂടിയാട്ടം, തെയ്യം, കൃഷ്ണനാട്ടം, കളംപാട്ട് തുടങ്ങിയവ ഉദാഹരണങ്ങള്‍).
ഭാരതീയ കലാരൂപങ്ങളി മിക്കതിലും അനുഷ്ഠാനാംശം വേതിരിക്കാനാവാത്തവണ്ണം ഇഴുകിച്ചേന്നു കിടക്കുന്നുണ്ട്. ആത്മീയ ദശനങ്ങളെയും മതപരമായ ആചാരങ്ങളെയും ഊട്ടിയുറപ്പിക്കുക എന്നതായിരുന്നു കല, സാഹിത്യം, ചിത്രകല, സംഗീതം എന്നിവയുടെ ആദ്യകാല ലക്‌ഷ്യം എന്നിരിക്കിലും പിക്കാലത്ത്‌ കല അതിന്റെ സ്വതന്ത്രമായ നിലനില്പിനും ആവിഷ്കാരത്തിനും വേണ്ടി ശ്രമിക്കുന്നതും മത-ആത്മീയ-ദൈവീക-ഭക്തി -മാര്ഗ്ഗങ്ങളിനിന്നു കുതറിമാറാ വെമ്പുന്നതും ഒരു പുതിയ കാര്യമല്ല. കലയുടെ ചരിത്രംതന്നെ ഇതിനു സാക്ഷ്യം വഹിക്കുന്നു.
ഇന്ത്യ കലയുടെ അനുഗ്രഹം തന്നെയാണ് അതിറെ ശാപവും. മറ്റെങ്ങുമില്ലാത്തവണ്ണം കലയും സാഹിത്യവും സംഗീതവും ഇവിടെ വേരൂന്നാനും വളച്ച പ്രാപിക്കാനും കാരണമായത്‌ ക്ഷേത്രങ്ങളുടെ ബാഹുല്യവും ഭക്തിപ്രസ്ഥാനത്തിന്റെ സ്വാധീനവും ആണെന്നത് സത്യം. ഇന്ത്യ ക്ഷേത്രങ്ങ കലാരൂപങ്ങളുടെ വൈവിധ്യത്തിനും വളച്ചക്കും കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ക്ഷേത്രകലക എന്നപേരിലാണ് നമ്മുടെ മിക്ക കലാരൂപങ്ങളും അറിയപ്പെടുന്നത്. സാമൂഹികമായ കൂടിച്ചേരലുക, വിവാഹം, ചോറൂണ് തുടങ്ങി വ്യവഹാരങ്ങക്കുവരെയുള്ള പൊതു വേദിയായിരുന്നല്ലോ നമ്മുടെ ക്ഷേത്രങ്ങ. കുറ്റവിചാരണയും സത്യംചെയ്യലും വരെ(എന്നുവെച്ചാ ജുഡിഷ്യറിതന്നെയും) നിലവിളക്കിനെയും ദൈവത്തെയും സാക്ഷിനിത്തിയായിരുന്നു എന്നത് ആരും നിഷേധിക്കില്ല. കൂട്ടത്തി കലകളുടെ അഭ്യസനം, അരങ്ങേറ്റം, അവതരണം എന്നിവയിലെല്ലാം ക്ഷേത്രവും ദൈവങ്ങളും ഒരു അനിവാര്യ സാഹചര്യവും അനിഷേധ്യ ഘടകവുമായിരുന്നു. ശാസ്ത്രവും മറ്റു ജീവിതസാഹചര്യങ്ങളും ഒട്ടേറെ വികാസം പ്രാപിച്ച ഇക്കാലത്തും ഇതിനു പറയത്തക്ക മാറ്റമൊന്നും കാണാനുമില്ല. ഗൃഹപ്രവേശം, വാഹനങ്ങനിരത്തിലിറക്ക, പേരിട, വിവാഹം തുടങ്ങി തൊട്ടതിലും പിടിച്ചതിലുമൊക്കെ ദൈവത്തിനും പൂജാരിക്കും നിഷേധിക്കാനാവാത്ത സ്ഥാനം കല്പിച്ചത് നമ്മള്തന്നെയാണ്. ഇത്തരം കാര്യങ്ങളി നേരിയ അലോസരമോ വിയോജിപ്പോ പ്രകടിപ്പിക്കുന്നതുപോലും ദൈവനിഷേധവും ഗുരുനിന്ദയും ആയി കണക്കാക്കപ്പെടുമെന്നതിനാ ആരും അത്തരം ഒരു സാഹചര്യത്തെ പ്രോത്സാഹിപ്പിക്കാറുമില്ല.യൂറോപ്പി ഉടയംകൊണ്ട ആധുനികകാലത്തിന്റെ കലാരൂപമായ സിനിമപോലും ഇത്തരം അനുഷ്ഠാന സ്പശത്തിനിന്ന് സ്വതന്ത്രമല്ല, ഇന്ത്യയി. അങ്ങനെ കല ദൈവദത്തമായ ഒരു സിദ്ധിയായി ഇന്നും പരിഗണിക്കപ്പെടുന്നു.
കലയെ ഇത്തരം ഒരു ചട്ടക്കൂട്ടിനിന്നു മോചിപ്പിച്ച് സ്വതന്ത്രാവിഷ്കാരമായി നിലനിത്താനുമുള്ള ശ്രമങ്ങ നടന്നിട്ടില്ലെന്നോ നടക്കുന്നില്ലെന്നോ ഇപ്പറഞ്ഞതിന് അത്ഥമില്ല.ചിത്രകല, നാടകം, ശില്പകല സംഗീതം തുടങ്ങിയ രംഗങ്ങളി നല്ലൊരളവു വിജയിയ്ക്കാനും മനുഷ്യന് സാധിച്ചിട്ടുണ്ട്. റാഷണ ചിന്തയും യുക്തിവിചാരവും ബോധപൂവമോ അല്ലാതെയോ ഈ മേഘലയി വളരെ മുപുതന്നെ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിട്ടുണ്ട്. (അപൂര്‍ണം)
ആസ്വാദ്യകല: ആസ്വാദ്യകല എന്നതുകൊണ്ട് എന്താണ് ഉദ്ദേശ്യം എന്നത് വ്യക്തമാക്കേണ്ടത് ആവശ്യമാണോ എന്നറിയില്ല. കല എന്നതുതന്നെ ആസ്വാദനം എന്ന ഉദ്ദ്യേശത്തോടെ സ്രിഷ്ടിക്കപ്പെടുന്നതല്ലേ എന്ന ചോദ്യം ഉണ്ടാവാം. അതെ, ശരിതന്നെ. എന്നാ കലകളെ തരം തിരിക്കെണ്ടിവരുമ്പോ--അനുഷ്ഠാനകല, ആസ്വാദ്യകല എന്നിങ്ങനെ-- ഈ പേരിന് വിശദീകരണം ആവശ്യമായി വരുന്നു.അതാണ് ഇത്തരം ഒരു ലേഖനം തുടങ്ങാനുള്ള പ്രേരണ തന്നെ. ആവശ്യമാണല്ലോ സൃഷ്ടിയുടെ മാതാവ്.
ആസ്വാദനം മാത്രം ലക്‌ഷ്യം വെച്ചുള്ള കലാരൂപങ്ങ ഉണ്ടോ എന്നതാണ് അടുത്ത ചോദ്യം. ഏതൊരു കലാരൂപതിന്റെയും അടിസ്ഥാന ധമ്മം ആസ്വാദനം അഥവാ മാനസിക ശുദ്ദീകരണം എന്നതായിരിക്കെ ഒരു വിവാദത്തിന്‌ സാധ്യത ഇല്ലാതാകുന്നു. അല്ലാത്തപക്ഷം അതിനെ കലയെന്നു വിളിക്കുന്നതിത്ഥമില്ലല്ലോ. ഇക്കാര്യത്തി വിരുദ്ധാഭിപ്രായങ്ങ സ്വാഗതം ചെയ്യുന്നു. (അപൂര്‍ണം).

No comments:

Post a Comment